Search This Blog

Friday, October 17, 2025

ക്ഷേത്രസന്നിധികളിലെ ജനാധിപത്യവൽക്കരണം ദേവസ്വംബോർഡ് ആസ്ഥാനത്തേക്ക് കെപിഎംഎസ്_മാർച്ച്


കോട്ടയം :  സർക്കാർ നിയന്ത്രിത ക്ഷേത്രങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ദേവസ്വം ബോർഡ്‌ ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്താൻ കോട്ടയത്ത്‌ ചേർന്ന കെ.പി.എം.എസ് സംസ്ഥാന നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.

നിയന്ത്രണാതീതമായ ആത്മീയ അധികാരം സൃഷ്ടിക്കുന്ന ആചാരലംഘനവും  അഴിമതിയും ഇന്ന് വെറും രാഷ്ട്രീയ വിവാദം മാത്രമാണ്.

 വിലമതിക്കാനാവാത്ത
 ക്ഷേത്രവസ്തുക്കൾ നിബന്ധനകൾ ലംഘിച്ച് കടത്തികൊണ്ടു പോവുകയും  നഷ്ടപ്പെടുത്തുകയും ചെയ്തതിൽ കരാറുകാരനും ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കും മാത്രമല്ല ഉത്തരവാദിത്വം. ആചാരലംഘനത്തിനും  അഴിമതിക്കും അനുമതി നൽകിയ പൗരോഹിത്യം മൗനം പാലിക്കുകയാണ്. 
ഭക്തരെയും ഭഗവാനെയും പേടിയില്ലാത്ത പൗരോഹിത്യത്തിലെ  ജനാധിപത്യവൽക്കരണം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അറുതി വരുത്താനും അനിവാര്യമാണ്.

ക്ഷേത്രസന്നിധികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടി സർക്കാരും ബോർഡും സ്വീകരിക്കണം. 
അബ്രാഹ്മണ ശാന്തിമാർക്ക് നിയമനം നൽകിയ സംസ്ഥാന സർക്കാർ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ നിയമനം ഒരു പ്രത്യേക  വിഭാഗത്തിനു വേണ്ടി വിജ്ഞാപനം  ചെയ്യുന്നത് നീതീകരിക്കാനാവില്ല.
 ആത്മീയ മേഖലയിലെ ജനാധിപത്യ വൽക്കരണത്തിനു വേണ്ടി നവംബർ 1-ന് കെ.പി.എം.എസ് ഒരു സമര മുഖം തുറക്കുകയാണ്.
ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളുടെ പേരിൽ സെപ്റ്റംബർ 20 -ലെ അയ്യപ്പ സംഗമത്തിലൂടെ രൂപപ്പെടുത്തിയ വികസന പരിപാടികളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകരുതെന്ന്  സംസ്ഥാന നിർവാഹക സമിതി  ആവശ്യപ്പെട്ടു..
നവംബർ 1-ലെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കുള്ള മാർച്ചിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നേതൃനിരയിലുള്ള പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും..



 

Friday, October 10, 2025

ദേവസന്നിധികളിലെ ജനാധിപത്യവൽക്കരണം അനിവാര്യം പുന്നല ശ്രീകുമാർ

കോട്ടയം. ദേവസന്നിധികളിലെ ജനാധിപത്യവൽക്കരണം അനിവാര്യമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
 കെ.പി.എം.എസ്. സംസ്ഥാന ജനറൽ കൗൺസിൽ കോട്ടയം കെ. പി. എസ്. മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കേന്ദ്രങ്ങളിൽ പൗരോഹിത്യം കയ്യാളുന്ന നിയന്ത്രണാതീതമായ ആത്മീയ അധികാരത്തിന്റെ ഫലമാണ് ഇപ്പോൾ ശബരിമലയിൽ കാണുന്നത്. യുവതീ പ്രവേശന വിധിയിൽ ആചാരലംഘനം ആരോപിച്ച് പ്രക്ഷോഭം നടത്തിയവർ ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള ശബരിമല സന്നിധാനത്തെ നിഷ്കർഷകളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണവും നടപടിയും ഉണ്ടാകണം.
 ദുർവ്യാഖ്യാനം ചെയ്യുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്ന പൗരോഹിത്യത്തെ നിയന്ത്രിക്കാൻ ഇത്തരം മേഖലകളിലെ ജനാധിപത്യവൽക്കരണത്തിലൂടെ മാത്രമേ സാധ്യമാകൂ. 

ശാന്തി നിയമനങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി അവസരം നൽകുന്ന നടപടിയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

 വലിയ എതിർപ്പുകൾക്ക് നടുവിലാണ് കെ.പി.എം.എസ്. ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചത് ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളുടെ പേരിൽ സർക്കാരും  ദേവസ്വം ബോർഡ് സംഗമം രൂപപ്പെടുത്തിയ വികസന പദ്ധതികളിൽ നിന്ന് പിന്നോക്കം പോകരുത് ഈ പരിശ്രമങ്ങളിൽ സംഘടന പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ കൗൺസിൽ അംഗീകരിച്ച ഔദ്യോഗിക പ്രമേയം:

പട്ടിക വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കണം

പരിരക്ഷ അർഹിക്കുന്ന ദുർബലരായ പട്ടിക വിഭാഗങ്ങളുടെ ക്ഷേമ വികസന കാര്യങ്ങൾക്കായി വിവിധ പദ്ധതികളിലൂടെ വകയിരുത്തിയ 1370 കോടി രൂപയിൽ നിന്നും 500 കോടി രൂപ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറയ്ക്കേണ്ടതല്ല സമൂ ഹത്തിൽ കൂടുതൽ പരിഗണനയും പിന്തുണയും ആവശ്യമുള്ള ദുർബല വിഭാഗ ങ്ങളുടെ പദ്ധതി വിഹിതം നീതികരിക്കാൻ കഴിയാത്ത സർക്കാരിൻറെ ഈ നടപടി പുന:പരിശോധിക്കണമെന്ന് ഈ ജനറൽ കൗൺസിൽ ആവശ്യപ്പെടുന്നു.

സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ.എ. സനീഷ് കുമാർ , ഡോ: ആർ. വിജയകുമാർ , പി.വി.ബാബു, എ.പി. ലാൽകുമാർ , പി.എൻ. സുരൻ ,രമ പ്രതാപൻ ,എൻ.ബിജു, അഖിൽ . കെ.ദാമോദരൻ, എം.ടി. മോഹനൻ , മനോജ് കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.




 

Wednesday, October 1, 2025

അയ്യൻകാളി സ്മാരക കോളേജ് വാർഷികാഘോഷം


അയ്യൻകാളി സ്മാരക കോളേജ് വാർഷികാഘോഷം ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.